ഗുരുവായൂർ: വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഗുരുവായൂർ ഇരിങ്ങപ്പുറം അരീക്കര വീട്ടിൽ സുരേന്ദ്രൻ മകൻ സ്വദേശിയായ ഷാരോൺ( 32) നെ ഗുരുവായൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സി പ്രേമാനന്ദകൃഷ്ണൻ അറസ്റ്റ് ചെയ്തു.
വിദേശത്തു ജോലി ചെയ്തു വന്നിരുന്ന യുവതിയെ ജോലി സ്ഥലത്തുള്ള പരിചയം വെച്ചാണ് പ്രതി കഴിഞ്ഞ ഒരു വർഷമായി വിദേശത്തു വെച്ച് പല തവണ ലൈംഗികമായി പീഡിപ്പിച്ചത് . പീഡനത്തിന് ശേഷം വിവാഹത്തിൽ നിന്നും പിന്മാറിയ യുവാവിനെതിരെ ഗുരുവായൂർ പോലീസ് സ്റ്റേഷനിലെത്തി യുവതി പരാതി നൽകിയിരുന്നു .തുടർന്ന് കേസ് രജിസ്റ്റർ ചെയ്തു നടത്തിയ അന്വേഷണത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കോയമ്പത്തൂരിലെ സ്വകാര്യ വ്യക്തിയുടെ ഫ്ലാറ്റിൽ നിന്നും കസ്റ്റഡിയിലെടുത്തത് പ്രതിയെ അറസ്റ്റ് ചെയ്തു.
അന്വേഷണ സംഘത്തിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ വിപിൻ ടി എം, സീനിയർ സിവിൽ പോലീസ് ഓഫീസർ കൃഷ്ണപ്രസാദ് , സിവിൽ പോലീസ് ഓഫീസർ റെനീഷ് എൻ ആർ എന്നിവരും ഉണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു .