പത്രസമ്മേളനം
കട്ടവനോടൊപ്പം
കണ്ണടച്ചാൽ
കാപ്പി തരും
കവറ് തരും
കാറിലിങ്ങു പോരാം !
അവരുടെ മടക്കം
………………………….
നീയിപ്പോൾ
നിലച്ചുപോയ ആരവങ്ങളും
മണിയൊച്ചകളുമോർത്ത്
കരയുകയാവും.
ആരറിഞ്ഞു ഇത്രവേഗം
പഠിത്തം കഴിഞ്ഞ്
ഒരു പള്ളിക്കൂടത്തോടൊപ്പം
അവർ മടങ്ങുമെന്ന്.
……………………….
അനുവദിക്കരുത്
ഒരു അമീബയേയും
ഇത്രത്തോളം വളർന്ന
നമ്മുടെ തലയിൽ
കയറാൻ അനുവദിക്കരുത്.