ഗുരുവായൂർ: തിരുവെങ്കിടാചലപതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച്, പള്ളിവേട്ട ദിനത്തിൽ വൈകീട്ട് അനുബന്ധ പൂജകൾക്ക് ശേഷം ഭഗവാൻ പുറത്തെക്ക് എഴുന്നെള്ളി. ഗുരുവായൂർ ദേവസ്വം കൊമ്പൻ അനന്തനാരായണൻ തിടമ്പേറ്റി. കോട്ടപ്പടി സന്തോഷ് മാരാർ മേളത്തിന് പ്രാമാണ്യം നൽകി. അനീഷ് നമ്പീശൻ, ഗുരുവായൂർ സേതു, ഗുരുവായൂർ ഷൺമുഖൻ എന്നിവർ സഹസാരഥ്യവും നൽകി. എഴുന്നെള്ളിപ്പ് പൂർത്തിയായി. തുടർന്ന്, ക്ഷേത്ര താഴ്‌ത്തെ കാവ് പരിസരത്ത് നിന്ന് ഊരാളൻ പരമേശ്വരൻ നമ്പൂതിരിപ്പാട്, ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസിന്റെ സാന്നിദ്ധ്യത്തിൽ, അനുഷ്ഠാന നിറവോടെ വായ്ത്താരി അറിയിപ്പിനു ശേഷം പള്ളിവേട്ട നടന്നു. ഓട്ട പ്രദക്ഷിണവുമായി എഴുത്ത് തവണ ക്ഷേത്രം വലം വെച്ച് പള്ളിക്കുറുപ്പോടെ ചടങ്ങുകൾ പൂർത്തിയാക്കി. ക്ഷേത്രത്തിൽ മെയ് രണ്ടിന് തുടക്കം കുറിച്ച ഉത്സവത്തിന് യാത്രാബലി, ഗ്രാമപ്രദക്ഷിണം, ആറാട്ട് എന്നിവയോടെ കൊടി ഇറങ്ങി സമാപനം കുറിച്ചു.