BEYOND THE GATEWAY

താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന ഗുരുവായൂർ ദേവസ്വത്തിൻ്റെ ആവശ്യം സുപ്രീം കോടതി തള്ളി.

ന്യൂഡൽഹി: ഗുരുവായൂർ ദേവസ്വത്തിൽ ജോലി ചെയ്യുന്ന താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന ഗുരുവായൂർ ദേവസ്വത്തിൻ്റെ ആവശ്യം സുപ്രീം കോടതി തള്ളി. നിലവിലുള്ള ഒഴിവുകളിലേക്ക് നിയമന നടപടികളുമായി മുന്നോട്ടു പോകാൻ ദേവസ്വം റിക്രൂട്ട്മെന്റ്റ് ബോർഡിന് സുപ്രീം കോടതി അനുമതി നൽകി..

നിയമന നടപടികളിൽ നിലവിലുള്ള താത്കാലിക ജീവനക്കാർക്ക് പങ്കെടുക്കാൻ കോടതി അനുമതി നൽകി. ദീർഘകാലമായി ബോർഡിൽ താത്കാലിക ജീവനക്കാരായി ജോലി ചെയ്യുന്നവർക്ക് അപേക്ഷ നൽകുന്നതിന് ഉയർന്ന പ്രായപരിധിയിൽ ഇളവ് നൽകണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. ഇതിനു പുറമെ അവരുടെ പ്രവൃത്തി പരിചയവും ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് കണക്കിലെടുക്കണമെന്നും ജസ്റ്റിസുമാരായ ജെ കെ മഹേശ്വരിയും രാജേഷ് ബിൻഡാലും അടങ്ങിയ ബെഞ്ച് നിർദേശിച്ചു.

തങ്ങളെ സ്ഥിരപ്പെടുത്താൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് 242 താത്കാലിക ജീവനക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഗുരുവായൂർ ദേവസ്വം ബോർഡിനുവേണ്ടി സീനിയർ അഭിഭാഷകൻ ദാമ ശേഷാദ്രി നായിഡുവും അഭിഭാഷകൻ എം എൽ ജിഷ്‌ണുവും ഹാജരായി.

ദേവസ്വം റിക്രൂട്ട്മെന്റ്റ് ബോർഡിനുവേണ്ടി അഭിഭാഷകൻ ജി പ്രകാശ് ആണ് ഹാജരായത്. താത്കാലിക ജീവനക്കാർക്കുവേണ്ടി സീനിയർ അഭിഭാഷകൻ ആർ ബസന്ത്, വി ഗിരി, വി ചിദംബരേഷ്, എസ് പി ചാലി, തോമസ് പി ജോസഫ്, രാകേന്ദ് ബസന്ത്, കൈലാസ് നാഥ പിള്ള, ജയന്ത് മുത്തുരാജ്, അഭിഭാഷകൻ റോയ് എബ്രഹാം എന്നിവർ ഹാജരായി.

➤ ALSO READ

കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം  കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്  ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം മലേഷ്യൻ ടവറിൽ വച്ച് നടന്നു. കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു, ഡി എ...