BEYOND THE GATEWAY

രാമയണ കാവ്യത്തിൻ്റെ വൈവിധ്യം വിളിച്ചോതി ഗുരുവായൂർ ദേവസ്വത്തിൻ്റെ ദേശീയ സെമിനാർ

ഗുരുവായൂർ: രാമായണ കാവ്യത്തിൻ്റെ വൈവിധ്യമാർന്ന പ്രതിപാദ്യ വിഷയങ്ങൾ ചർച്ച | ചെയ്ത് ദേശീയ സെമിനാർ. ഗുരുവായൂർ ദേവസ്വം ചുമർചിത്ര പഠനകേന്ദ്രം നടത്തുന്ന ദേശീയ സെമിനാറിലാണ് രാമായണ കാവ്യത്തിൻ്റെ സവിശേഷതകൾ വിഷയമായത്.

ദേശിയ സെമിനാറിൻ്റെ രണ്ടാം ദിവസമായ ചൊവ്വാഴ്ച രാമായണത്തിലെ ഭക്തിയും കവിതയും എന്ന വിഷയം കാലടി സംസ്കൃത സർവ്വകലാശാലയിലെ മുൻ മലയാളം വകുപ്പ് മേധാവി പ്രൊഫ എൻ അജയകുമാർ അവതരിപ്പിച്ചു. എഴുത്തച്ഛൻ്റേത് എല്ലാവരെയും ഉൾകൊള്ളുന്ന ഭക്തി വീക്ഷണമായിരുന്നുവെന്ന് പ്രൊഫ എൻ അജയകുമാർ പറഞ്ഞു. കഥപറച്ചിൽ എഴുത്തച്ചൻ – വൃത്തനിബദ്ധമാക്കി . .ചിന്തിച്ച് ഒരു തത്വത്തെ സ്വന്തമായി സൃഷ്ടിക്കുകയല്ല. മറിച്ച് ഭാഷയുടെ വിന്യാസത്തിലൂടെ നിലവിലുള്ള തത്വത്തെ ആവിഷ്കരിക്കുകയായിരുനുഎഴുത്തച്ഛൻ ലക്ഷ്മണ ഉപദേശത്തിലൂടെ എല്ലാവരെയും ഉൾകൊള്ളുന്ന ഭക്തി വീക്ഷണമാണ് അദ്ദേഹം പുലർത്തിയിരുന്നതെന്ന് മനസിലാക്കാം. – പ്രൊഫ. അജയകുമാർ ചൂണ്ടിക്കാട്ടി.

തുടർന്ന് രാമചന്ദ്രപുലവർ കമ്പ രാമായണവും തോൽപ്പാവകൂത്തും എന്ന വിഷയം അവതരിപ്പിച്ചു. ശ്രീ പരമശിവൻ ഭദ്രകാളി ദേവീക്കായി സൃഷ്ടിച്ചതാണ് കമ്പ രാമായണമെന്ന് അദ്ദേഹം പറഞ്ഞു. ഭാരത പുഴയുടെ ഉത്ഭവ കേന്ദ്രം മുതൽ പുഴയൊഴുകുന്ന തീരദേശങ്ങളിലെ കാവുകളിലും ക്ഷേത്രങ്ങളിലുമാണ് പാവക്കൂത്ത് നടന്നിരുന്നത്.- അദ്ദേഹം വിശദീകരിച്ചു.

ചിത്രകാരൻ കെ യു കൃഷ്ണകുമാർ രാമ കഥകളുടെ സ്വാധീനം ചിത്രകലയിൽ എന്ന വിഷയം അവതരിപ്പിച്ചു. നാലാം നൂറ്റാണ്ടിലാണ് രാമൻ്റെ ശിൽപങ്ങൾ ആദ്യമായി ലഭിച്ചത്. രാമകഥകളുടെ സ്വാധീനം ചിത്രകലയിൽ അക്കാലത്ത് തുടങ്ങിയതാണ് – കെ യു കൃഷ്ണകുമാർ പറഞ്ഞു. രാമായണത്തിന്റെ സാമൂഹ്യ പാഠം എന്ന വിഷയത്തിൽ ഡോ രാഘവൻ പയ്യനാട് സെമിനാറിൽ പ്രബന്ധം അവതരിപ്പിച്ചു

സെമിനാറിൽ ഷാജു പുതൂർ, ഡോ.മായ എസ് നായർ എന്നിവർ മോഡറേറ്ററായി. ത്രിദിന സെമിനാർ ബുധനാഴ്ച സമാപിക്കും

➤ ALSO READ

കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം  കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്  ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം മലേഷ്യൻ ടവറിൽ വച്ച് നടന്നു. കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു, ഡി എ...