ഗുരുവായൂർ: ശ്രീ ഗുരുവായൂരപ്പന് ദീപാരാധനയ്ക്ക് ഉപയോഗിക്കുന്ന 2.150 കിലോഗ്രാം വരുന്ന കർപ്പൂര തട്ട് വഴിപാടായി സമർപ്പിച്ചു.
ശ്രീറാം ചെന്നൈ എന്ന വ്യവസായിയാണ് ശനിയാഴ്ച്ച രാവിലെ കർപ്പൂര തട്ട് വഴിപാടായി സമർപ്പിച്ചത്. കാലത്ത് ശീവേലി കഴിഞ്ഞ ഉടനെയായിരുന്നു സമർപ്പണം. ക്ഷേത്രം ഡി എ പ്രമോദ് കളരിക്കൽ കർപ്പൂരതട്ട് ഏറ്റുവാങ്ങി. ശ്രീരാമിന്റെ കുടുംബം, നിർമാണം നിർവ്വഹിച്ച നടവരമ്പ് ഉണ്ണികൃഷ്ണ മേനോൻ, ലിജിൻ കൃഷ്ണ എന്നിവർ സന്നിഹിതരായി.